പ്രലോഭനം
രാജേഷ് ചിത്തിര
മൃഗതുല്യമായൊരു ജീവിതത്തെ മരണമെന്ന മജീഷ്യന്‍
അദൃശ്യനായൊരു പക്ഷിയുടെ ചിറകടിയാക്കുന്നതു പോലെ,
തിരക്ക് തിരക്കെന്നു നീ വീശിയകറ്റുമ്പോള്‍, അപ്പോള്‍ മാത്രം
മറന്നു വച്ച സമയമില്ലായ്മയെക്കുറിച്ച് ഓര്‍ത്തു പോവുന്നു .
അതുവരെ ചേര്‍ത്തുവച്ച പേരുകളെ മായിച്ചു
മരണം നിന്റെ പേരോട് ചേര്‍ക്കാന്‍ മാത്രം
നെഞ്ചിന്റെ ഇടം കോണില്‍ നിന്റെ പേര് പച്ച കുത്തുന്നു.
ഇഷ്ടപ്പെട്ട വീട് നഷ്ടപ്പെട്ട് പകല്‍ മുഴുവന്‍ കരഞ്ഞ പക്ഷിയെന്നു
ഇഷ്ടത്തോളം വരാത്ത തോല്‍വിയുടെ മറ്റു പര്യായ പദങ്ങളെ
എന്റെ കരച്ചില്‍ മറന്നു വെയ്ക്കുന്നു
ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവുന്ന ഒരു നടത്തമെന്നു
പിരിഞ്ഞു പിരിഞ്ഞു പോവുന്ന ഗോവണി മുഴുവന്‍ നിന്റെ പേരെഴുതുന്നു.
എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞെക്കാവുന്ന വര്‍ത്തമാനമേ,
വര്‍ത്തമാനമേയെന്നു ഓരോ വരവിലും ചില്ലുകൂടിനെ
ചുംബിച്ചു മടങ്ങുന്ന ഒരു മത്സ്യത്തിന്റെ ഓര്‍മ്മ
അതേ മത്സ്യത്തോട് ചേര്‍ത്ത് ഓര്‍ത്തെടുക്കുന്ന ചില്ലൂകൂടാവുന്നു നീ.
അതിവിശുദ്ധമായൊരു ദേവാലയമെന്നു നിന്നെ ഉടലിനെ
പരിചയപ്പെടുന്ന അത്ത്യാഴത്തിലേക്കാഴുന്ന ഒരു പ്രാര്‍ത്ഥന
ഉരുവിടുന്നവണ്ണം തുറന്നടയുന്ന രണ്ടു കണ്ണുകളെന്ന് ഞാന്‍ .
പര്‍വ്വതങ്ങളെ വളര്‍ത്തുന്ന ഒരു കുട്ടിയുടെ വിരലില്‍തൊട്ടു
സമുദ്രത്തെ ഉപ്പൂറ്റിയില്‍ കുടുക്കി ഞാന്‍ കരയിലേക്ക് കടത്തുന്നു.
തിരികെത്താ,തിരികെത്തായെന്നു തിരക്കയ്കള്‍ കാലടികളില്‍ വീഴുന്നു.
നിഴലില്‍ നിന്ന് ഒരു മേഘത്തിന്റെ പിന്നിലോതുങ്ങുന്നു, സൂര്യന്‍.
തിരകള്‍ പാദങ്ങളില്‍ പ്രാര്‍ഥനാ പൂര്‍വ്വമുപേക്ഷിച്ച ചിപ്പിയെന്നു
കൈവെള്ളയിലുയര്ത്തുന്നു നിന്നെ .
അവശേഷിച്ച കിരണങ്ങള്‍ കൊണ്ട് സൂര്യനതിനു ചുറ്റും
ഒരു മഴവില്ല് തീര്ക്കുന്നു.
അവസാനത്തേത് എന്നു പരിചയപ്പെടുത്തുന്ന ഒരു തിര
കടലിനെ ഒരു ഇരുള്പ്പായയെന്നു ചുരുട്ടിയെടുക്കുന്നു.
എന്റെ വേനല്‍ നിന്റെ സ്വപ്നങ്ങളാവുന്ന
സൂര്യകാന്തിപ്പൂക്കളില്‍ മുഖം മിനുക്കുന്നു
പകല്‍ ചൂണ്ടുവിരലിലേക്ക് ഉടല്‍ ചായങ്ങളഴിക്കുന്ന നീ
രാത്രിയൊരു മിന്നാമിന്നിയിലെത്തി സ്വയം പരിചയപ്പെടുത്തുമ്പോള്‍
അതേ മിന്നാമിന്നിയിലോടുങ്ങുന്ന ചില്ലുമാളികയാവുന്നു ഞാന്‍ .
ഒരു അരയന്നം കാല്‍തുഴയലുകളുടെ നിശ്ചലതകളിലൂടെ
പിന്നിട്ടു പോന്ന മാനസസരോവരങ്ങളെ തിരിച്ചുപിടിക്കാനായുന്നു.
നീയോ, ജലോപരിതലത്തില്‍ പാദചലനങ്ങളുടെ
നൃത്തവേഗലംഘനങ്ങളെന്ന ഇടവേളകളില്‍ നമ്മളെന്ന ഓര്‍മ്മയുടെ
ഓരോ ക്ഷണത്തെയും എത്ര വേഗം തിരിച്ചെടുക്കുന്നു
നിന്റെ കണ്ണുകള്‍ ചലിച്ചിട്ടേയില്ലാത്ത രണ്ടു മത്സ്യങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ഉടലാവട്ടെ
ഒരക്വേറിയത്തിന്റെ മൃതശൈത്യത്തെ നിറച്ചിരിക്കുന്നു.
സ്ഫടികഭിത്തികളെ വിട്ടു ചുവരിന്റെ നിശ്ചലതയിലത്
നെടുകെ പിളര്‍ന്നു കടലിന്റെ വേനല്പ്പങ്കു നീട്ടുന്നു.
നിന്റെ വേനലില്‍ മാത്രം ഒഴുകിത്തുടങ്ങുന്നു ഉടലെന്നെന്റെ പുഴ.
പ്രലോഭനങ്ങളുടെ ഒന്നാം പുസ്തകത്തിന്റെ
അവസാന താളില്‍ നിന്ന് ശലഭമാവുന്നു നീ .
ഒരു പൂവിന്റെയും പ്രലോഭനത്തില്‍ ഒതുങ്ങാത്ത
അതെ ശലഭത്തിന്റെ ഫോസിലെന്നു ഞാന്‍
പുസ്തകത്തിന്റെ പുറം ചട്ടയായടയുന്നു.
എന്നെ പ്രലോഭനങ്ങളിലേക്ക് നയിക്കരുതേ എന്ന് ഇനി ഞാനെങ്ങനെ പ്രര്‍ത്ഥിക്കും.
ReplyDeleteമരണമിങ്ങനെ പ്രലോഭനശ്രേണി വരിയുകയാണ്.
ReplyDelete:)
ReplyDeleteഎപ്പോള്‍ വേണമെങ്കിലും ഉടഞ്ഞെക്കാവുന്ന വര്‍ത്തമാനമേ,
ReplyDeleteവര്‍ത്തമാനമേയെന്നു ഓരോ വരവിലും ചില്ലുകൂടിനെ
ചുംബിച്ചു മടങ്ങുന്ന ഒരു മത്സ്യത്തിന്റെ ഓര്‍മ്മ.... നന്നായി..
നന്നായിട്ടുണ്ട് സഖാവേ
ReplyDelete👍🏾👍🏾👍🏾👍🏾❤️❤️❤️
Delete