പടിഞ്ഞാറന്‍ കവിതകള്‍
എം ആര്‍ വിബിന്‍
മുക്കുവനേ നിന്റെ ചുമലില്‍
കടലിന്റെ
മുഷിഞ്ഞ , നനഞ്ഞ വസ്ത്രം .
*
മലര്‍ന്നു കിടന്ന്
മണല്‍ വലിക്കും ചുരുട്ട് നോക്കി
ഞങ്ങള്‍ വരുന്നു .
അതില്‍ നിന്ന്
ആശ്വാസത്തിന്റെ
ഒരു ബീഡി കത്തിക്കണം
അതില്‍ നിന്ന് വീട്ടില്‍
ഒരുമയുടെ വിളക്ക് കത്തിക്കണം
*
പകല്‍ പള്ളിക്കൂടത്തിലേക്ക്
കടലിന്റെയും കിടപ്പാടത്തിന്റെയും
ചിത്രം വരച്ചു കൊണ്ടുപോയ കുട്ടി
വൈകീട്ട്
കുടില്‍ കാണാതെ ,
കടലിന്റെ കയ്യിലെ
വലിയ റബ്ബര്‍
ഓര്‍ത്തു നില്‍ക്കുന്നു.
ഒറ്റപ്പെടുകയെന്നാല്‍
ഓര്‍മകളെ മായ്ച്ചുകളയലാണെന്ന
ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കാത്ത
ഒന്നാമത്തെ പാഠം .
*
നിറയെ കിളികളുള്ള കാട്
നിലാവ് തോരുംവരെയലഞ്ഞിട്ടും
ഒരു തൂവല്‍ പോലുമില്ലാതെ
ഒരു കട്ടമരം .
അതിന്റെ തുഞ്ചത്ത് നിന്നും
പറന്നു പോകുന്നു,
അതുവരെ
അവിടെയില്ലാതിരുന്നൊരു കിളി
*
പോയിട്ട്
ഇന്നേയ്ക്ക് ഏഴാം പക്കം .
തിരികെ വരില്ലെന്നറിയാം .
ഇന്നലെ വലയില്‍ കുടുങ്ങിയ ചാള
കറി വെച്ചും
വറുത്തും കഴിക്കുന്നു .
കടലിന്റെ കയ്യിലെ റബ്ബര്‍...
ReplyDeleteഎന്തൊരു വലിയ ചിത്രമാണ് കുഞ്ഞു കുഞ്ഞു വാക്കുകളില്‍
വാക്കുകളുടെ വിശാലമായ കാൻവാസിൽ
ReplyDeleteപഠിപ്പിക്കാത്ത പാഠങ്ങളിലെ ചിത്രങ്ങൾ നിറയുമ്പോൾ...,
ഇഷ്ടങ്ങൾ...!!!
കടലിന്റെ കയ്യിലെ റബ്ബറിനാല്‍ മായ്ച്ചും പിന്നെ വരച്ചും പിന്നെയും മായ്ച്ചും തുടരുന്ന പാഠങ്ങള്‍.. കാഴ്ചകളുടെ തുഞ്ചത്ത് നിന്ന് ഇതുവരെ അവിടെ ഇല്ലാതിരുന്ന ഒരു കിളി... വിബിന്റെ മുന്നിലെ കടലാസ് ഒരു സ്ക്രീനാണ്.. വരികള്‍ പ്രൊജക്ട് ചെയ്യുന്നു.... കവിത കാണാന്‍ കഴിയുന്നു...
ReplyDeleteകടലിന്‍റെ കയ്യിലെ റബ്ബര്‍ - ആ വാക്കുകളിലൂടെ പകരുന്ന ഒരു ചിത്രം!! നന്ദി വിബിന്‍
ReplyDeleteകറി വെച്ചും
ReplyDeleteവറുത്തും കഴിക്കുന്നു . രണ്ടേ രണ്ടു പെഗ്ഗും