ഹരിതസൂര്യന്‍
ശ്യാം സുധാകർ
പക്ഷിനോട്ടക്കാരനായ ഒരു വൃദ്ധനില്‍ നിന്ന്
സ്പെയിനിലെ പക്ഷികളുടെ പാട്ടിനെകുറിച്ച്
ഒരിക്കല്‍ കേട്ടിട്ടുണ്ട്, അല്ലാതെ
ഒരറിവുമില്ല ആ നാടിനെപ്പറ്റി.
കരുത്തരായ കാളകളും
പ്രാചീനമായ പള്ളിയും
മഹായുദ്ധങ്ങളും,പടുകൂറ്റന്‍ മരക്കപ്പലുകളും
നാളിതുവരെ ബാധിച്ചതേയില്ല.
എന്നാല്‍ ഇന്ന്
നക്ഷത്രങ്ങളെയും കാറ്റിനെയും നോക്കി
സമയം പ്രവചിച്ചിരുന്ന ഞാന്‍
ആ നാടിനെക്കുറിച്ച് ആലോചിക്കുന്നു,
സ്പെയിനിലെ
ഏതോ പാര്‍ക്കിലെ
ഏതോ ബെഞ്ചിലിരുന്ന്
ഫോണിലൂടെ എന്നോട് സമയം ചോദിക്കുന്ന നിന്നെ;
നീവഴി ആ നാടിനെ,
അവിടെ നിന്നും നീയറിയാതെ
എന്‍റെ ഗ്രാമത്തിലേക്കു കടന്നുവരുന്ന
കാറ്റിന്‍റെ ശബ്ദത്തെ.
നക്ഷത്രങ്ങളെയും കാറ്റിനെയും നോക്കി
സമയം പ്രവചിച്ചിരുന്ന ഞാന്‍
ആ നാടിനെക്കുറിച്ച് ആലോചിക്കുന്നു,
സ്പെയിനിലെ
ഏതോ പാര്‍ക്കിലെ
ഏതോ ബെഞ്ചിലിരുന്ന്
ഫോണിലൂടെ എന്നോട് സമയം ചോദിക്കുന്ന നിന്നെ;
നീവഴി ആ നാടിനെ,
അവിടെ നിന്നും നീയറിയാതെ
എന്‍റെ ഗ്രാമത്തിലേക്കു കടന്നുവരുന്ന
കാറ്റിന്‍റെ ശബ്ദത്തെ.
നിനക്കു വായിക്കാനായി
സഹ്യതാഴ്വരയിലെ പച്ചിലച്ചാര്‍കൊണ്ട് ഞാന്‍
സൂര്യനില്‍ സമയം കുറിച്ചിടുന്നു.
സഹ്യതാഴ്വരയിലെ പച്ചിലച്ചാര്‍കൊണ്ട് ഞാന്‍
സൂര്യനില്‍ സമയം കുറിച്ചിടുന്നു.
സ്പെയിനിലെ
അസ്തമയസൂര്യനെ അനുകരിക്കുന്ന
നിന്‍റെ ചുണ്ടുകള്‍ ഇനി
ദ്രാവിഡലിപികള്‍തട്ടി ഹരിതമാവട്ടെ
സഹ്യതാഴ്വരയിലെ പച്ചിലച്ചാര്‍ത്തുകള്‍ക്ക് കനം കുറയുമ്പോള്‍ അവ കൊണ്ടെഴുതുന്ന ദ്രാവിഡലിപികള്‍ അവളുടെ ചുണ്ടുകളെ എങ്ങനെ ഹരിതാഭമാക്കും..?
ReplyDelete